ഡോ.എം.എൻ.രാജന്റെ ലൈബ്രറിയിന്‍നിന്നും
ധാതാവാദൌ ചമച്ചോരുദകമഥ ഹവിർ-
വാഹിയാം വീതിഹോത്രൻ
ഹോതാ താനും ദിനേശൻ നിശയുടെ പതിയും
നാദലക്ഷ്യം നഭസ്സും,
ഭൂതാനാം സഞ്ചയത്തിൻ പ്രകൃതി പൃഥിവിയും
പ്രാണദൻ മാരുതൻ താ-
നേതാഭിർ മൂർത്തിഭിശ്ശോഭിതനവതു ഭവാ-
ന്മാരെയഷ്ടാഭിരീശൻ.
[നാന്ദിയുടെ അവസാനത്തിൽ പ്രവേശിച്ച്
അണിയറയ്ക്ക് അഭിമുഖമായി നോക്കിക്കൊണ്ട്]
[പ്രവേശിച്ച്]
ആര്യാ! ഞാനിതാ വന്നിരിക്കുന്നു. ഭവാന്റ എന്തു നിയോഗത്തെയാണു ഞാൻ അനുഷ്ഠിക്കേണ്ടത്?എന്നാൽ കടിഞ്ഞാൺ വിടുക തന്നെ.
ഇതാ കല്പന പോലെ ചെയ്യുന്നു.
[അധികമായ രഥവേഗത്തെ നടിച്ചിട്ട്]
തൃക്കൺപാർത്താലും തൃക്കൺപാർത്താലും തിരുമേനീ!
സ്വച്ഛന്ദം കടിഞാണു വിട്ടയുടനേ
നീട്ടിക്കഴുത്തേറ്റവും
ഗുച്ഛാഗ്രങ്ങൾ ചലിച്ചിടാതെ ചെവികൾ
കൂർമ്പിച്ചനങ്ങാതെയും
ഗച്ഛന്ത്യാത്മസമുദ്ധതൈരപി രജഃ-
പുഞ്ജൈരലംഘ്യങ്ങളായ്
തുച്ഛീകൃത്യമൃഗസ്യദം രഥഹയാഃ
സ്പർദ്ധാനുബന്ധാ ദിവ.
[സന്തോഷത്തോടു കൂടെ]
ഉള്ളതു തന്നെ. കുതിരകളുടെ വേഗം ആദിത്യാശ്വങ്ങളുടെ വേഗത്തേയും അതിശയിച്ചിരിക്കുന്നു. എന്തെന്നാൽ,
നോക്കുമ്പോൾ ചെറുതായ വസ്തു വലുതാ-
യീടുന്നു മാത്രാന്തരേ
പാർക്കിൽ പാതിയിൽ വേർപിരിഞ്ഞതു ഭവി -
ച്ചീടുന്നു യോജിച്ചപോൽ
വക്രം യൽ പരമാർത്ഥമായതുമഹോ
തോന്നുന്നൃജുപ്രായമായ്
ശീഘ്രംകൊണ്ടു നിമേഷവും കിമപി മേ
ദൂരേ ന പാർശ്വേ ന വാ.
തിരുമേനീ! ഇതാ ഈ മാൻ സമീപസ്ഥമായി. ഇനി തൃക്കൈവിളയാടാം
[രാജാവു ശരം തൊടുക്കുന്നു.]
[കുറച്ചു ദൂരം പോയിട്ട്]
ആശ്രമപീഡയുണ്ടാകരുതല്ലൊ. അതുകൊണ്ടു രഥം ഇവിടെത്തന്നെ നിറുത്ത്. ഞാൻ ഇറങ്ങി നടക്കാം.
ഇതാ കുതിരകളെ നിറുത്തിയിരിക്കുന്നു. തിരുമേനി താഴെ എഴുന്നള്ളാം.
[താഴെയിറങ്ങീട്ട്]
ആശ്രമത്തിനുള്ളിൽ ചെല്ലുന്നത് വിനീതവേഷത്തോടെ വേണ്ടതാണല്ലൊ. അതുകൊണ്ട് ഈ ആഭരണങ്ങളും വില്ലും നീ വച്ചുകൊള്ളണം.
[ആഭരണങ്ങളും വില്ലും സൂതന്റെ പക്കൽ കൊടുക്കുന്നു.]
ഞാൻ ആശ്രമവാസികളെ കണ്ടു തിരിച്ചു വരുമ്പോഴത്തേക്ക് കുതിരകളെ നനച്ചു കൊണ്ടുവരണം
അടിയൻ കല്പനപോലെ ചെയ്യാം
[പോയി]
[ചുറ്റി നടന്നു നോക്കീട്ട്]
ഇതാ ആശ്രമം. ഇതിലേക്കു കടക്കാം
[കടക്കുന്ന സമയം വലത്തെകൈ സ്ഫുരിക്കുന്ന ലക്ഷണത്തെ നടിച്ചിട്ട്]
കേവലമാശ്രമമിങ്ങതിശാന്തം
കൈവലതെന്തു ചലിച്ചിഹ സാധ്യം?
ദൈവഗതിക്കഥവാ ഭുവനേഽസ്മിൻ
നൈവ കവാടനിരോധമൊരേടം
[അണിയറിയൽ]
ഇതാ ഇങ്ങോട്ടു വരുവിൻ, ഇഷ്ടതോഴിമാരേ!
രാജാ[ചെവി കൊടുത്തിട്ട്]
ഉപവനത്തിന്റ തെക്കുഭാഗത്തായിട്ട് ആരോ സംസാരിക്കുന്നതുപോലെ തോന്നുന്നൂ. അങ്ങോട്ടു തന്നെ പോകാം.
[ചുറ്റി നടന്നു നോക്കീട്ട്]
ഇതാ മഹർഷി കന്യകമാർ അവരവരുടെ വയസ്സിന് അനുരൂപങ്ങളായ കുടങ്ങൾ എടുത്തു ബാലവൃക്ഷങ്ങളെ
ഇല്ലല്ലൊ. കേൾക്കട്ടെ.
വനജ്യൌൽസ്നി അനുരൂപനായ ഒരു വൃക്ഷവരനോടു ചേർന്നിരിക്കുന്നതുപോലെ താനും യോഗ്യനായ ഒരു ഭർത്താവിനോടു ചേരുമെന്നാണ്.
[കോപഭാവത്തോടുകൂടെ]
അതു നിന്റെ മനസ്സിൽ തന്നെയുള്ള താല്പര്യമാണ്.
[മുല്ലയ്ക്കു വെള്ളം ഒഴിക്കുന്നു.]
ഹാ! ഇവൾ കണ്വമഹർഷിക്ക് അന്യജാതിസ്ത്രീയിൽ ജനിച്ചവളായിരുന്നെങ്കിലോ! അഥവാ എന്തിനു സംശയിക്കുന്നു? നിശ്ചയം തന്നെ.
ക്ഷത്രയോഗ്യയിവളാര്യമാം മന-
സ്സത്ര മേ സമനുരക്തമാകയാൽ,
സത്തുകൾക്കു വിചികിൽസിതങ്ങളിൽ
ചിത്തവൃത്തിയതു താൻ പ്രമാണമാം.
തോഴിമാരേ? അയ്യോ! ഇതാ ഈ മുല്ലയ്ക്കു വെള്ളം ഒഴിച്ചപ്പോൾ ഇതിൽനിന്നും ഒരു വണ്ട് ഇളകി പുറപ്പെട്ട് എന്റെ മുഖത്തിനു നേരിട്ടു വരുന്നു.
[വണ്ടിനെക്കൊണ്ടുള്ള ഉപദ്രവത്തെ നടിക്കുന്നു]
[നോക്കീട്ട് അസൂയപ്പെട്ടെന്നപോലെ]
അല്ലയോ വണ്ടേ!
അത്യന്തം വേപമാനാം സ്പൃശസി തരളിതാ-
പാംഗമാലോക്യമാനഃ
ശ്രുത്യന്തേ ചെന്നു പിന്നെ സ്വനസി മൃദു രഹ-
സ്യം കഥിക്കുന്നപോലെ,
ഭീത്യാ കൈകൾ കുലുക്കുന്നവളുടെയധരം
ചുംബസി പ്രേമസാരം
സത്യാന്വേഷംനിമിത്തം വിധുരനഹമഹോ!
ധൂർത്ത! നീ താൻ കൃതാർത്ഥൻ.
പോവിൻ. നിങ്ങൾ ഏതാണ്ടൊക്കെ മനസ്സിൽ വിചാരിച്ചുംകൊണ്ടു സംസാരിക്കുന്നു. ഞാൻ നിങ്ങളുടെ വാക്കു കേൾക്കയില്ല.
ഞാനും നിങ്ങളുടെ സഖിയെക്കുറിച്ചു കുറഞ്ഞോന്നു ചോദിക്കട്ടയോ?
അനുഗ്രഹമത്രെ ആര്യൻ ചോദിക്കുന്നത്.
മഹാത്മാവായ കണ്വമുനി നിത്യബ്രഹ്മചാരിയാണല്ലോ. നിങ്ങളുടെ ഈ സഖി അദ്ദേഹത്തിന്റ പുത്രിയാകുന്നു എന്നുള്ളതെങ്ങനെയാണ്?
ആര്യൻ കേട്ടാലും. കൌശികൻ എന്നു ഗോത്രനാമത്തോടുകൂടി മഹാപ്രഭാവനായിട്ടൊരു രാജർഷിയെ കേട്ടിരിക്കുമല്ലൊ.
കേട്ടിട്ടുണ്ട്. പ്രസിദ്ധനായ വിശ്വാമിത്രമുനി തന്നെ.
അദ്ദേഹത്തിനെ തോഴിയുടെ ജന്മഹേതുവായി അറിഞ്ഞാലും അദ്ദേഹം ഉപേക്ഷിച്ചതിന്റെ ശേഷം എടുത്തു വളർത്തിയതിനാൽ താതകണ്വനും ഇവളുടെ അച്ഛനായി.
ഉപേക്ഷിച്ചു എന്നു കേൾക്കയാൽ എനിക്കു ജീജ്ഞാസ ജനിച്ചിരിക്കുന്നു. അതിനാൽ ആദ്യം മുതൽക്കു തന്നെ കേൾക്കാനാഗ്രഹമുണ്ട്.
ആര്യൻ കേട്ടുകൊണ്ടാലും. പണ്ട് ആ രാജർഷി ഘോരമായ തപസ്സു ചെയ്തുകൊണ്ടിരിക്കുമ്പോൾ ദേവന്മാർക്കു ശങ്ക ജനിച്ചിട്ട് അവർ അദ്ദേഹത്തിന്റ തപോവിഘ്നത്തിനായി മേനകയെന്ന അപ്സരസ്ത്രീയെ പറഞ്ഞയച്ചു.
മറ്റുള്ളവരുടെ തപസ്സിനെക്കുറിച്ചു ദേവന്മാർക്കിങ്ങനെ ശങ്ക പതിവുള്ളതാണല്ലൊ. പിന്നയോ?
എന്നാൽ ഇതിനെ ആര്യൻ കയ്യിൽനിന്നും വേർപെടുത്തുന്നതു യുക്തമല്ല. ആര്യന്റെ വാക്കിനാൽത്തന്നെ ഇവളുടെ കടപ്പാടു തീർന്നു.
ശകുന്തളേ! ദയാലുവായ ആര്യനാൽ അല്ലെങ്കിൽ മഹാരാജാവിനാൽ നീ മോചിക്കപ്പെട്ടു. ഇനി പോകാം.
[ആത്മഗതം]
ഞാൻ സ്വതന്ത്രയായിരുന്നെങ്കിൽ.
ഇനി എന്താണിപ്പോൾ പോകാത്തത്?
എന്നെ പോകാനും നില്ക്കാനും പറയാൻ നീ ആരാണ്?
[ശകുന്തളയെ നോക്കികൊണ്ട് ആത്മഗതം]
എനിക്ക് ഇവളെ കുറിച്ചു തോന്നുന്നതുപോലെ ഇവൾക്കെന്നെക്കുറിച്ചും തോന്നുന്നുണ്ടായിരിക്കുമോ? അഥവാ എന്റെ പ്രാർത്ഥന ലബ്ധാവകാശംതന്നെ. എന്തെന്നാൽ,
എന്നാലാപമതോടു സമ്മിളിതമാ-
യൊന്നും കഥിക്കുന്നതി-
ല്ലെന്നാലും ചെവി നൾകിടുന്നവഹിതാ
സംഭാഷമാണേ മയി,
കന്നൽക്കണ്ണി മമാനനാഭിമുഖിയായ്
നില്ക്കുന്നതില്ലെങ്കിലും
തന്വിക്കില്ല മദന്യഗോചരമതിൽ
ഭൂയിഷ്ഠമാലോകനം
[അണിയറയിൽ]
ഹോ! ഹോ! മഹർഷിമാരേ! തപോവനത്തിലേ ജന്തുക്കളുടെ രക്ഷയ്ക്കായിക്കൊണ്ടു നിങ്ങൾ സന്നദ്ധരായി ഭവിക്കിൻ. ദുഷ്ഷന്തമഹാരാജാവു വേട്ടയാടിക്കൊണ്ടു സമീപത്തിൽ എത്തിയിരിക്കുന്നു. ഇതാ,
തുരഗഖുരപുടത്താലുദ്ധതം ധൂളിജാലം
പരിണതരവിശോഭം പർണ്ണശാലയ്ക്കു ചാലേ,
[മേൽ പറഞ്ഞപ്രകാരമുള്ള പരിവാരത്തോടുകൂടി രാജാവു പ്രവേശിക്കുന്നു.]
സുദതി സുലഭയല്ലെന്നാകിലാമെങ്കിലും മേ
ഹൃദയമതിനു യത്നം തന്മനോഭാവബോധേ,
മദനവിധി ഫലിച്ചീലെങ്കിലും സ്ത്രീപുമാന്മാർ-
ക്കുദയതി രതിലാഭം പ്രാർത്ഥനാസാമ്യമൂലം.
[മന്ദഹാസം ചെയ്ത്]
അഹോ! ഇപ്രകാരം തന്റെ അഭിപ്രായത്തെ അനുസരിച്ച് ഇഷ്ടജനത്തിന്റെ ചിത്തവൃത്തിയെ ഊഹിക്കുന്ന കാമീജനം ഭ്രമിച്ചുപോകുന്നു. എങ്ങനെയെന്നാൽ,
മല്ലാക്ഷീമണി വല്ല നോട്ടമതിലും
സസ്നേഹമീക്ഷിച്ചതും
സോല്ലാസം ശനകൈർന്നിതംബഗുരുതാ-
മൂലം നടന്നെന്നതും,
അല്ലേ! പോകരുതെന്നു ചൊല്ലുമളവിൽ
കോപിച്ചതും തോഴിയോ-
ടെല്ലാമെന്നെ നിനച്ചു പോൽ സ്വതയതേ
തോന്നുന്നഹോ! കാമിനാം.
[അങ്ങനെതന്നെ നിന്നുംകൊണ്ട്]
തോഴരേ! ഇനിക്കു കയ്യും കാലും ഒന്നും അനക്കാൻ വയ്യേ. വാ കൊണ്ടു പറയാം, സ്വാമി വിജയിയായി ഭവിക്കണം.
[ചിരിച്ചുംകൊണ്ട്]
എന്താണു ശരീരത്തിന് ഈ ഉപദ്രവം?
കൊള്ളാം. തോഴർ കണ്ണിൽ കുത്തിയേച്ചു കണ്ണുനീരിന്റെ കാരണം ചോദിക്കുന്നൂ.
എനിക്കു മനസ്സിലായില്ല.
തോഴരേ! ആറ്റുവഞ്ചി കൂനന്റെ കളികാട്ടുന്നതു തന്റെ ശക്തികൊണ്ടോ അതോ ഒഴുക്കിന്റെ ശക്തികൊണ്ടോ?
നദീവേഗമാണ് അതിനു കാരണം.
തിരുമനസ്സുപോലെയാകട്ടെ
എന്നാൽ മുൻപിൽകൂട്ടി കാടു വളയുന്നതിനായി പോയിരിക്കുന്നവരെ തിരിയെ വിളിച്ചേയ്ക്കണം. സൈന്യങ്ങൾ മഹർഷിമാരുടെ ആശ്രമഭൂമിക്കു സമീപത്തെങ്ങും പോകരുതെന്നു പ്രത്യേകം പറകയും വേണം. എന്തെന്നാൽ,
ശമധനരായ മാമുനിജനേഷു നിഗൂഢമഹോ
കിമപി മഹഃ കൃശാനുമയമുണ്ടവരായതിനെ,
ഹിമശിശിരങ്ങളായ ഹരിദശ്വമഹാമണിഭി-
സ്സമമുടനുൽഗിരന്തി പരധാമസമാക്രമണേ.
കല്പനപോലെ ചെയ്യാം.
തന്റെ ഉത്സാഹം ഭഗ്നമായി. കണക്കായിപ്പോയി. പോവൂ പോവൂ
[സേനാപതി പോയി]
[പരിജനങ്ങളെ നോക്കി.]
നിങ്ങൾ ഈ നായാട്ടുവേഷം മാറ്റിക്കൊള്ളുവിൻ. രൈവരുകാ! നീയും നിന്റെ പ്രവൃത്തിക്കു പൊയ്ക്കോ.
കല്പനപോലെ
[പോയി]
തോഴർ ഈച്ചകളെ ഒക്കെയും ആട്ടിയോടിച്ചുകളഞ്ഞു. ഇനി ഇതാ! ഈ മരത്തിന്റെ തണലിൽ വള്ളികൂട്ടങ്ങളെ കൊണ്ട് മേക്കെട്ടി കെട്ടിയതുപോലിരിക്കുന്ന ആ കൽത്തറയിൽ എഴുന്നള്ളിയിരിക്കാം. ഞാനും ഇരുന്നു കാലുകഴപ്പു തീര്‍ക്കട്ടെ.
മുൻപേ അങ്ങോട്ടു നടക്കു
തോഴരെഴുന്നള്ളണം.
[രണ്ടു പേരും ചുറ്റി നടന്നു ചെന്ന് ഇരിക്കുന്നു.]
ഈ വനവാസികൾ അവരുടെ ധാന്യങ്ങളിൽ ആറിലൊരു ഭാഗം കരം തരണമെന്നു ചോദിക്കണം.
എടോ സാധുബ്രാഹ്മണാ! മറ്റെല്ലാ ഉൽകൃഷ്ടവസ്തുക്കളെക്കാളും അഭിനന്ദിക്കത്തക്കതായ ഒരു കരം ഇവരെ രക്ഷിക്കുന്നതിനാൽ കിട്ടുന്നുണ്ട്. എന്തെന്നാൽ-
നൃപന്മാർക്കു മറ്റുള്ള വർണ്ണങ്ങളിൽനി-
ന്നുപാദീയമാനം ധനം നശ്വരം താൻ,
തപസ്സാം ധനത്തിന്റെ ഷഷ്ഠാംശമല്ലോ
തരുന്നൂ നമുക്കക്ഷയം താപസന്മാർ.
ഹാഹാ! നമ്മുടെ കാര്യം സിദ്ധമായി
[ചെവി കൊടുത്ത്]
ഗംഭീരമായും ശാന്തമായും ഉള്ള സ്വരത്തോടുകൂടി അവിടെ സംസാരിക്കുന്നവർ മഹർഷിമാരായിരിക്കണമെന്നു തോന്നുന്നൂ.
[പ്രവേശിച്ച്]
മഹാരാജാവു സർവോൽക്കർഷേണ വർത്തിച്ചാലും. രണ്ടു മഹർഷികുമാരന്മാർ നടയിൽ വന്നു നില്ക്കുന്നൂ.
വേഗത്തിൽ അവരെ ഇങ്ങോട്ടു കൂട്ടിച്ചുകൊണ്ടുവാ
അടിയൻ ഇതാ കൊണ്ടുവരുന്നൂ.
[പോയി മഹർഷിമാരോടു കൂടി പ്രവേശിക്കുന്നു.]
ഭഗവാന്മാർ ഇങ്ങനെ എഴുന്നള്ളാം.
[ഋഷികുമാരന്മാർ രണ്ടുപേരും രാജാവിനെ നോക്കുന്നു.]
ഒന്നാം ഋഷികുമാരൻഅഹോ! മഹാതേജസ്സോടു കൂടിയതെങ്കിലും ഈ ആകൃതി എത്ര വിശ്വാസത്തെ തോന്നിക്കുന്നു. അഥവാ, ഋഷിമാരിൽനിന്നും അധികം ഭേദമില്ലാത്ത രാജാവിങ്കൽ ഇതു യുക്തം തന്നെ. എന്തെന്നാൽ-
ഇപ്പാരിൽ സാരസൌഖ്യാനുഭവസുഭഗമാ-
മാശ്രമത്തിൽ വസിച്ചി-
ത്രിശങ്കുവിനെപ്പോലെ ഇടയിൽ നില്ക്കണം.
നേരംപോക്കല്ല. സത്യമായി ഞാൻ എന്താണു ചെയ്യേണ്ടതെന്നറിയുന്നില്ല.
ഇന്നിഗ്ഗുരുപ്രേരിതകൃത്യയുഗ്മം
ഭിന്നപ്രദേശങ്ങളിലാകയാലേ
കുന്നിൽ തടഞ്ഞൊരു നദീപ്രവാഹ-
മെന്നോണമായാത്മഗതം ദ്വിധാ മേ.
[ആലോചിച്ച്]
അമ്മ തോഴരെ പുത്രനെപ്പോലെയാണു ഭാവിച്ചിരിക്കുന്നത്. അതുകൊണ്ടു താൻ ഇവിടെനിന്നും തിരിച്ചുപോയി ഞാൻ മഹർഷിമാരുടെ ആവശ്യത്തിനായി ഇവിടെ താമസിക്കുന്ന വിവരം അമ്മയോട് അറിയിച്ചു പുത്രകൃത്യത്തെ അനുഷ്ഠിക്കണം.
അങ്ങനെതന്നെ. ഞാൻ രാക്ഷസരെ ഭയപ്പെട്ടു പോകയാണെന്നു തോഴർ വിചാരിക്കരുതേ.
മഹാബ്രാഹ്മണനായ അങ്ങേക്കുറിച്ച് അപ്രകാരം വിചാരിക്കാൻ ഇടയില്ലല്ലൊ.
എന്നാൽ മഹാരാജാവിന്റെ അനുജനേപ്പോലെ തന്നെ എന്നെ പറഞ്ഞയക്കണം.
തപോവനത്തിന് ഉപദ്രവം ഉണ്ടാകാതിരിക്കാൻ വേണ്ടി എന്റെ പരിവാരങ്ങളെ ഒക്കയും തന്റെ കൂടെത്തന്നെ അയച്ചേക്കാം.
എന്നാലിപ്പോൾ ഞാൻ യുവരാജാവായിത്തീർന്നല്ലൊ.
[ആത്മഗതം]
ഇയാൾ ഒരു വിടുവായനാണ്. ഒരുവേള എന്റെ ഇപ്പോഴത്തെ അഭിനിവേശത്തെക്കുറിച്ച് അന്തഃപുരത്തിൽ ചെന്നു പറഞ്ഞേയ്ക്കും. ആട്ടെ, ഇയാളോടിങ്ങനെ പറഞ്ഞേക്കാം.
[മാഢവ്യന്റെ
മുന്നിടമഭ്യുന്നതമായ്
സന്നതമായ് പിന്നിടം ജഘനഭാരാൽ,
പെണ്മണിയുടെ ചുവടിവിടേ
വെണ്മണലിൽ കാണ്മതുണ്ടു നവമാരാൽ.
ഈ ശാഖകളുടെ ഇടയിൽ മറഞ്ഞുനിന്നുംകൊണ്ടു നോക്കാം.
[അപ്രകാരം നിന്നു നോക്കീട്ട്]
ഹാഹാ! കണ്ണിനു പരമാനന്ദം ലഭിച്ചു. ഇതാ എന്റെ പ്രാണപ്രിയയായിരിക്കുന്ന ശകുന്തള പൂക്കൾ വിരിച്ചിട്ടുള്ള ഒരു കൽത്തറയിൽ കിടക്കുന്നൂ. സഖിമാർ അടുക്കലിരുന്നു ശുശ്രൂഷിക്കുന്നൂ. ഇവരുടെ അന്തരംഗസംഭാഷണങ്ങളെ കേൾക്കാം.
[നോക്കി കൊണ്ടു നില്ക്കുന്നു.]
[യഥോക്തസ്ഥിതയായി സഖിമാരോടുകൂടി ശകുന്തള പ്രവേശിക്കുന്നു.]
അനസൂയയും പ്രിയംവദയും.[വീശിക്കൊണ്ട്]
ശകുന്തളേ ! ഈ താമരയിലയുടെ കാറ്റു നിനക്കു സുഖത്തെ ചെയ്യുന്നുണ്ടോ?
തോഴിമാരെന്നെ വീശുന്നുണ്ടോ?
[അനസൂയയും പ്രിയംവദയും വിഷാദഭാവത്തോടെ അന്യോന്യം നോക്കുന്നു.]
ശകുന്തളയ്ക്കു നല്ലവണ്ണം അസ്വാസ്ഥ്യം ഉള്ളതായി കാണുന്നു. അതു വെയിൽനിമിത്തമായിരിക്കുമൊ, അതോ കാമനിമിത്തമായിരിക്കുമൊ? രണ്ടുപ്രകാരത്തിലും എന്റെ മനസ്സിൽ തോന്നുന്നു. അഥവാ സംശയം വേണ്ട.
കൊങ്കയിൽ നളദപങ്കിലം മൃദുമൃ -
ണാളികാകലിതകങ്കണം
പങ്കജാക്ഷിയുടെ മേനി സവ്യഥമ -
ഥാപി നേത്രരമണീയമേ,
സങ്കടം സമരനിദാഘതാപകൃത-
മൊന്നുപോലെ വരുമെങ്കിലും.
ഗൂഢമായിട്ടെങ്ങനെ എന്നേ ആലോചിക്കാനുള്ളു. ശീഘ്രമായിട്ടാകുന്നതിനു പ്രയാസമില്ല.
അതെന്താണ് ?
ആ രാജർഷി ഇവളെ സ്നേഹത്തോടുകൂടി നോക്കുന്നതുകൊണ്ടു തന്റെ അഭിലാഷത്തെ സൂചിപ്പിക്കുന്നതും ഈയിടെ ഉറക്കം ഇല്ലാതെ പരവശനായിരിക്കുന്നതും കാണുന്നില്ലയോ?
സത്യം. എന്റെ അവസ്ഥ ഇപ്പോൾ അങ്ങനെ തന്നെ.
നിത്യം രാത്രിയിലന്തരാർത്തി പെരുകി-
പ്പെട്ടെന്നു ചുട്ടീടവേ
ഹസ്താന്തേ പൊഴിയുന്ന ബാഷ്പവിസരൈർ
വിച്ഛായരത്നീകൃതം,
അത്യന്തം മറയാത്ത ഞാണടികിണ-
ത്തോടേ മണീബന്ധനാൽ
സ്രസ്തം സ്രസ്തമിദം സുവർണ്ണവലയം
പ്രത്യാനയിക്കുന്നു ഞാൻ.
[ആലോചിച്ച്]
എനിക്കൊരുപായം തോന്നുന്നു. ശകുന്തള രാജാവിന് ഒരു കാമപത്രിക എഴുതട്ടെ. അതിനെ ഞാൻ പൂക്കളുടെ ഉള്ളിൽ വച്ചു മറച്ച് പ്രസാദം എന്നുള്ള വ്യാജേന അദ്ദേഹത്തിന്റെ കയ്യിൽ എത്തിക്കാം.
കൊള്ളാം. അതു നല്ല ഉപായമാണ്. എനിക്കു ബോധിച്ചു. ശകുന്തള എന്തു പറയുന്നു?
നിങ്ങൾ പറയുന്നതിൽ എനിക്കെന്തു വികല്പമാണ്?
എന്നാൽ തന്റെ അവസ്ഥയെ ഉപന്യസിച്ചു ലളിതമായി ഒരു ശ്ലോകം ആലോചിച്ചുണ്ടാക്കണം.
അതു ഞാൻ ഉണ്ടാക്കാൻ നോക്കാം, എന്നാൽ തിരസ്ക്കരിച്ചേക്കു<
ഭദ്രേ! ഞാൻ ചുരുക്കത്തിൽ പറഞ്ഞേക്കാം.
ഉണ്ടെങ്കിലും ഭൂരികളത്രസംഗ്രഹം
രണ്ടേ കുലത്തിന്നു മമ പ്രതിഷ്ഠകൾ,
ഒന്നാമതേഴാഴികൾചൂഴുമൂഴിയും
രണ്ടാമതീ നിങ്ങടെയിഷ്ടതോഴിയും.
ഞങ്ങൾക്കു കൃതാർത്ഥതയായി.
[കണ്ണു കാണിച്ച്]
അനസൂയേ! ഇതാ ഈ മാൻകുട്ടി തള്ളയെ കാണാതെ വ്യാകുലതയോടുകൂടി അങ്ങുമിങ്ങും നോക്കുന്നു. വാ, അതിനെ തള്ളയുടെ അടുക്കൽ കൊണ്ടാക്കാം.
[രണ്ടുപേരും പുറപ്പെടുന്നു]
തോഴിമാരേ! എന്നെ ശരണമില്ലാതെ തനിച്ചാക്കിയേച്ചു പോകരുതേ. ഒരാളിവിടെ നില്ക്കണേ.
ഈ ലോകത്തിനൊക്കയും ശരണമായിട്ടുള്ള ആളല്ലേ നിന്റെ സമീപത്തുതന്നെയിരിക്കുന്നത്?
[പോയി]
ആഹാ! രണ്ടു പേരും പൊയ്ക്കളഞ്ഞോ?
ഒട്ടും വിചാരപ്പെടേണ്ട. ഏതു ശുശ്രൂഷ ചെയ്യുന്നതിനും സന്നദ്ധനായി ഞാൻ അടുക്കൽ ഇരിക്കുന്നുണ്ടല്ലോ.
അംഭോബിന്ദുതുഷാരമന്ദമരുതാ
ദേഹക്ലമച്ഛേദിയാ-
മംഭോജച്ഛദതാലവൃന്തമതുകൊ-
ണ്ടൻപോടു വീശട്ടയോ?
രംഭോരു! പ്രചുരാദരം മടിയിൽ വ-
ച്ചിഷ്ടാനുരോധേന ഞാ-
നംഭോജാരുണമാം ഭവൽപദയുഗം
ബാലേ! തലോടട്ടയോ?
അന്തസ്സർവജനസ്യ ഭീതിജനകം
രാത്രിഞ്ചരന്മാരുടേ
സന്ധ്യാംഭോദപിശംഗമായൊരു നിഴല്-
ക്കൂട്ടം ചരിക്കുന്നിതാ
[കേട്ടിട്ട്]
ഞാന്‍ ഇതാ വരുന്നു. ഭയപ്പെടേണ്ട
[പോയി]
ടെ കയ്യിൽ ഇടീച്ചിട്ടുണ്ടല്ലോ. അതിനാൽ ശാപനിവൃത്തിക്കുള്ള ഉപായം അവൾക്കു സ്വാധീനം തന്നെ.
എന്നാൽ ഇനി ചെന്നു ശകുന്തളയുടെ സൌഭാഗ്യദേവതാർച്ചനം കഴിപ്പിക്കാം.
[രണ്ടു പേരും ചുറ്റി നടക്കുന്നു,]
[നോക്കീട്ട്]
അനസൂയേ! നോക്ക്, ഇതാ ശകുന്തള ചിത്രത്തിലെഴുതപ്പെട്ടവളെന്നപോലെ ഇടത്തേ കൈകൊണ്ടു മുഖവും താങ്ങി ഭർത്താവിനെ വിചാരിച്ചുംകൊണ്ട് തന്നെക്കൂടിയും മറന്നു നിശ്ചലയായിരിക്കുന്നു. ഇവളാണോ വഴിപോക്കൻ വന്നാൽ അറിയാൻ പോകുന്നത് ?
പ്രിയംവദേ! ഈ ശാപവൃത്താന്തം നമ്മുടെ രണ്ടുപേരുടെയും ഉള്ളിൽ ഇരുന്നാൽ മതി. പ്രകൃത്യാ സുകുമാരയായ നമ്മുടെ തോഴിയെ സൂക്ഷിക്കണമല്ലൊ
ആരെങ്കിലും മുല്ലയ്ക്കു കാഞ്ഞവെള്ളം ഒഴിക്കുമോ?
[രണ്ടുപേരും പോയി.]
[അണിയറയിൽ]
ഗൌതമീ! ശാർങ്ഗരവൻ മുതലായവരോടു ശകുന്തളയെ കൂട്ടിച്ചു കൊണ്ടുപോകുന്നതിനു സന്നദ്ധരായി ഭവിക്കാൻ പറക.
[ചെവി കൊടുത്ത്]
അനസൂയേ! വേഗമാവട്ടെ, വേഗമാവട്ടെ. ഇതാ ശകുന്തളയോടുകൂടി ഹസ്തിനപുരത്തേക്കു പോകുന്നതിനുള്ള ഋഷിമാരെ വിളിക്കുന്നു
[കുറിക്കൂട്ടം കൊണ്ടു പ്രവേശിച്ച്]
എന്നാൽ വാ, നമുക്കു പോകാം.
[രണ്ടുപേരും ചുറ്റി നടക്കുന്നു.]
[നോക്കീട്ട്]
ഇതാ ശകുന്തള മുങ്ങിക്കുളിച്ചു വന്നിരിക്കുന്നു. താപസിമാർ വന്നു തലയിലരിയിട്ട് അനുഗ്രഹിക്കുന്നു. നമുക്ക് അടുക്കൽ ചെല്ലാം.
[രണ്ടു പേരും അടുത്തു ചെല്ലുന്നു ]
[ഉക്തപ്രകാരേണ ശകുന്തള ആസനസ്ഥയായി പ്രവേശിക്കുന്നു. ]
[ശകുന്തളയോട്]
മകളേ! നിനക്കു ഭർതൃബഹുമാനസൂചകമായ പട്ടമഹിഷീസ്ഥാനം ലഭിക്കട്ടെ!
കുഞ്ഞേ! നിനക്കു മഹാവീരനായ പുത്രൻ ജനിക്കട്ടെ!
പുത്രീ! ഭർത്താവിനു നിന്നെകുറിച്ച് അധികാദരം ഉണ്ടാകട്ടെ!
[ഗൌതമി ഒഴികെ ശേഷം താപസിമാർ ആശിർവാദം ചെയ്തും വച്ചു പോയി.]
[അടുക്കൽ ചെന്ന്]
തോഴീ! നിനക്കു മംഗല്യസ്നാനമായല്ലോ.
എന്റെ ഇഷ്ടതോഴിമാർക്കു സ്വാഗതം. ഇവിടെ ഇരിക്കിൻ.
[മംഗാല്യാലങ്കാരങ്ങളെ എടുത്തുംകൊണ്ട് ഇരുന്നിട്ട്]
ശകുന്തളേ ! നേരേയിരിക്ക്. ഞങ്ങൾ മംഗല്യക്കുറി ഇടീക്കട്ടെ.
ഇതു വളരെ പരിചിതമാണെങ്കിലും ഇപ്പോൾ അധികഗൌ
അല്ലയോ വനദേവതമാരുടെ സാന്നിദ്ധ്യമുള്ള തപോവനവൃക്ഷങ്ങളേ!
ഇല്ല നിങ്ങളെ നിനച്ചിടാതെയൊരു
നാളിവൾക്കു ജലപാനവും
പല്ലവം തൊടുവതില്ല മണ്ഡനര-
താപി വഃ പ്രിയതകൊണ്ടിവൾ,
നല്ലൊരുൽസവമിവൾക്കു നിങ്ങളുടെ
യാദ്യമായ കുസുമോൽഗമേ
വല്ലഭം വ്രജതി സാ ശകുന്തളയ-
നുജ്ഞ നിങ്ങളരുളീടുവിൻ.
[ശുഭസൂചകമായ കോകിലശബ്ദം കേട്ട്]
ഗന്തും ശകുന്തളയെയൻപൊടരണ്യവാസ-
ബന്ധുക്കളാം തരുകുലങ്ങളനുജ്ഞചെയ്തു,
ഹന്തേദൃശം കളമതാം കളകണ്ഠനാദം
സന്തുഷ്യ ചൊല്ലിയിവയുത്തരമായതിന്നാൽ
[ആകാശത്തിൽ അശരീരവാക്ക്]
താമരകൾ നിറഞ്ഞ സരസീഗണചാരുതരം
മാമരപങ്‍ക്തിയാലുപരിവാരിതസൂരകരം
കോമളപത്മരേണുമസൃണീകൃതമസ്തു പരം
ക്ഷേമമിവൾക്കു മാർഗ്ഗമനുകൂലമരുൽപ്രസരം.
[എല്ലാവരും ആശ്ചയത്തോടുകൂടി കേൾക്കുന്നു]
കുഞ്ഞേ! ജ്ഞാതിജനത്തെക്കുറിച്ചു സ്നേഹമുള്ള തപോവനദേവതമാർ നിന്നെ പോകുന്നതിന് അനുവദിച്ച് അനുഗ്രഹിച്ചിരിക്കുന്നു. ഭഗവതിമാരെ നമസ്കരിക്ക്.
[നമസ്ക്കരിച്ചു ചുറ്റി നടന്നുംകൊണ്ട് അപവാര്യ]
പ്രിയംവദേ! എനിക്ക് ആര്യപുത്രനെ കാണാൻ അധികമായ ഔൽസുക്യമുണ്ടെങ്കിലും ഈ ആശ്രമം വിട്ടു പുറപ്പെടുന്ന എന്റെ പാദങ്ങൾ എത്രയും പണിപ്പെട്ടാണു മുൻപോട്ടു പോകുന്നത് .
ശകുന്തളേ! നീ ഈ തപോവനത്തെ വിട്ടു പോകുന്നതുകൊണ്ടുള്ള വ്യസനം നിനക്കു മാത്രമല്ല. നിന്നോടു വേർപെടാൻ ഭാവിക്കുന്ന ഈ തപോവനത്തിന്റെയും അവസ്ഥയെ നോക്ക് .
സന്ദേശത്തെ ഞാൻ ധരിച്ചു.
[ശകുന്തളയോട്]
ഇനി നിന്നോടു പറയാനുള്ളതിനെ പറയാം. നോക്ക്. കാട്ടിൽ വസിക്കുന്നു എങ്കിലും ഞാൻ ലൌകികത്തെയും അറിയുന്നു.
ബുദ്ധിമാന്മാരുടെ ബുദ്ധിക്ക് അവിഷയമായി ഒന്നും ഇല്ലല്ലൊ.
ശകുന്തളേ! നീ ഇവിടെനിന്നു ഭർതൃഗൃഹത്തിൽ ചെന്നു ചേർന്നാൽ-
ഭക്ത്യാ സേവിക്ക പൂജ്യാൻ മരുവുക സഖിയെ-
പ്പോൽ സപത്നീജനത്തിൽ
ഭർത്താവിൻവിപ്രിയം ചെയ്യരുതു നികൃതയെ-
ന്നാകിലും കോപമൂലം,
അത്യന്തം ഭൃത്യരിൽ വാഴുക സരളതയാ
ഗർവമുൽസൃജ്യ ഭോഗേ-
ഷ്വിത്ഥം സ്ത്രീകൾ ഭവിക്കുന്നിഹ ഗൃഹിണികളാ-
യന്യഥാ ഗേഹബാധാഃ
ഗൌതമിയുടെ അഭിപ്രായം എന്താണ് ?
വധൂജനത്തിന് ഇത്രതന്നേ ഉപദേശിക്കാനുള്ളൂ. കുഞ്ഞേ! ഇതെല്ലാം നല്ലതിൻവണ്ണം ധരിച്ചുകൊള്ളണം.
കുഞ്ഞേ! എന്നെയും സഖിമാരെയും ആലിംഗനം ചെയ്തു പറഞ്ഞയയ്ക്ക്.
അച്ഛാ! ഇവിടെവച്ചുതന്നെ എന്റെ തോഴിമാരും തിരിച്ചു പോകയാണോ?
കുഞ്ഞേ! ഇവരെയും വേളികഴിച്ചു കൊടുക്കണമല്ലൊ. ഇവർ കൂടെ അങ്ങോട്ടു വരുന്നതു ശരിയല്ല. ഗൌതമി നിന്നോടൊരുമിച്ച് പോരും.
[ആസനസ്ഥനായി രാജാവും മാഢവ്യനും പ്രവേശിക്കുന്നു,]
[ചെവി കൊടുത്ത്]
തോഴരേ! കേട്ടോ? സംഗീതശാലയുടെ ഉള്ളിൽ മനോഹരമായി ഒരു പാട്ടു കേൾക്കുന്നൂ. മനസ്സിലായോ? തത്രഭവതി ഹംസപദിക വർണ്ണപരിചയം ചെയ്കയാണ്.
മിണ്ടാതിരിക്കൂ, കേൾക്കട്ടെ.
അണിയറയിൽ.
[ഗാനം ചെയ്യപ്പെടുന്നു. ]
ജൃംഭിച്ച ലോഭമൊടു നൽപുതുതേൻ കുടിപ്പാൻ
ചുംബിച്ചു ചൂതകലികാമതികൌശലേന,
അംഭോജിനീവസതിമാത്രകൃതാർത്ഥനായി-
ക്കിം ഭോ! മറന്നു കിതവ ഭ്രമര! ത്വമേനാം?
അഹോ! ഗീതിയിൽ രാഗം പ്രവഹിക്കുന്നോ എന്നു തോന്നുന്നു.
ആകട്ടെ, പാട്ടിന്റെ താൽപര്യം സ്വാമിക്കു മനസ്സിലായോ?
[ചിരിച്ചുംകൊണ്ട്]
ഞാൻ ഒരിക്കൽ ഹംസപദികയിൽ കൃതപ്രണയനായിരുന്നിട്ട് ഇപ്പോൾ വസുമതീദേവിയുടെ അടുക്കൽതന്നെ ഇരിക്കുന്നു എന്നു വച്ചു ഹംസപദിക മുള്ളു പറകയാണ്. ആകട്ടെ, മാഢവ്യാ! താൻ അവളുടെ അടുക്കൽ ചെന്നു 'ശകാരം നല്ല ശിക്ഷയായി' എന്നു ഞാൻ പറഞ്ഞയച്ചതായി പറയണം.
സ്വാമിയുടെ കൽപന.
[എഴുന്നേറ്റ്]
തോഴരേ! സംസാരബന്ധം ഉപേക്ഷിച്ചു മുമുക്ഷുവായിരിക്കുന്നവനെ അപ്സരസ്ത്രീകൾ പിടികൂടിയാൽ പിന്നെ അവനു മോക്ഷം ഇല്ലാത്തതുപോലെ ഹംസപദികയുടെ പരിചാരികമാർ എന്റെ കുടുമ്മിയിൽ പിടികൂടിയാൽ പിന്നെ എനിക്കു മോക്ഷം എങ്ങനെയാണ്?
സുചരിതത്തെ കൊണ്ടാടുക ശീലമുള്ളവരായ മഹർഷിമാർ മഹാരാജാവിനെ സംഭാവനംചെയ്യാൻ വന്നിരിക്കയാണെന്നു ഞാൻ ഊഹിക്കുന്നു.
[ഗൌതമിയേയും ശകുന്തളയേയും മുൻപിലാക്കി താപസന്മാരും അവരുടെ മുൻപിലായി പുരോഹിതനും ഹരിക്കാരനും പ്രവേശിക്കുന്നു.]
ഭഗവാന്മാർ ഇതാ ഇങ്ങനെ എഴുന്നള്ളാം.
ശാരദ്വതാ!
നൃപനതിഭാഗ്യവാനധികധാർമ്മികനസ്യ ജനേ-
ഷ്വപഥമതിൽ പ്രവൃത്തനപകൃഷ്ടനുമില്ലൊരുവൻ,
അപരിചിതസ്തഥാപി ഗൃഹമേതദവൈമി ജനൈ-
രപരിമിതൈർ വൃതം ഹുതവഹേന പരീതമിവ
ഈ പുരപ്രവേശത്താൽ അങ്ങേക്ക് ഇങ്ങനെ തോന്നുന്നതു യുക്തം തന്നെ. അതുപോലെ ഞാനും-
സ്നാതൻ യഥാഭ്യക്തനെയസ്തശൌചനെ-
പ്പൂതൻ യഥാ സുപ്തനെയുത്ഥിതൻ യഥാ,
സ്വാതന്ത്ര്യവാൻ യന്ത്രിതനേ യഥാ തഥാ
ഹ്യേതം വിലോകേ സുഖസംഗിനം ജനം,
[ദുർന്നിമിത്തത്തെ നടിച്ച്]
അയ്യോ! എന്താണെന്റെ വലത്തേ കണ്ണു സ്ഫുരിക്കുന്നത്?
കുഞ്ഞേ! ഭർതൃകുലദേവതമാർ അശുഭത്തെ നിവർത്തിപ്പിച്ചു നിനക്കു സകലമംഗളങ്ങളേയും തരട്ടെ!
[ചുറ്റി നടക്കുന്നു]
ഇല്ലാത്ത കാര്യങ്ങളെ ഉണ്ടെന്നു സ്ഥാപിച്ച് ഇങ്ങനെ ചോദിക്കുന്നതെന്താണ്?
അതിയാകുന്നീ വികൃതികൾ -
മതിയതിലതിവിത്തമത്താനാം.
ഞാൻ സവിശേഷം അധിക്ഷിപ്തനായി.
കുഞ്ഞേ! ക്ഷണനേരം ലജ്ജിക്കാതിരിക്ക്. നിന്നെ മൂടിയിരിക്കുന്ന മുണ്ടു ഞാൻ എടുക്കാം. അപ്പോൾ ഭർത്താവു നിന്നെ കണ്ടറിയാം
[പറഞ്ഞതുപോലെ ചെയ്യുന്നു.]
[ശകുന്തളെ നോക്കി ആത്മഗതം]
കൊണ്ടാടത്തക്ക രൂപം തദിദമുപനതം
പണ്ടു ഞാൻ സ്വീകരിച്ചി-
ട്ടുണ്ടാമോയില്ലയോയെന്നനധിഗതപരി-
ച്ഛേദനായിട്ടിദാനീം,
കണ്ടെത്തി പ്രാതരാരാദഭിനവമിഹികാ-
ഗർഭമാം കുന്ദപുഷ്പം
വണ്ടത്താനെന്നപോലെ ന ച ഖലു പരിഭോ-
ക് തും ന ച ത്യക്തുമീശേ.
[വിചാരമഗ്നനായി സ്ഥിതി ചെയ്യുന്നു]
[ആത്മഗതം]
അഹോ! മഹാരാജാവിന്റെ ധമ്മനിഷ്ഠ വിസ്മയനീയം തന്നെ. അനായാസേന പ്രാപ്തമായ ഇങ്ങനെയുള്ള രൂപത്തെ കണ്ടിട്ടു മറ്റാരെങ്കിലുമായിരുന്നാൽ സംശയിക്കുമോ?
എന്താണെന്നും മിണ്ടാതിരിക്കുന്നത് ?
അല്ലയോ മഹർഷേ! ഞാൻ നന്നായി വിചാരിച്ചു നോക്കീട്ടും അത്രഭവതിയെ സ്വീകരിച്ചതായി തോന്നുന്നില്ല. പിന്നെ എങ്ങനെയാണു സ്പഷ്ടമായ ഗർഭലക്ഷണത്തോടുകൂടിയ ഇവളെ കളത്രത്വേന സ്വീകരിക്കുന്നത്?
വായിൽ തേനും മനസ്സിൽ വിഷവും വച്ചു കൊണ്ടിരിക്കുന്ന ഇദ്ദേഹത്തിനെ വിശ്വസിച്ചു സ്വാധീനയായി ഭവിച്ച എന്നെ തോന്നിയതു കാണിക്കുന്ന കുലടയെന്നാക്കിത്തീർത്തതു നല്ല ഭംഗിയായി.
[പുടകയുടെ അറ്റംകൊണ്ടു മുഖം മറച്ചു കരയുന്നു]
ഇങ്ങനെയാണു പര്യാലോചിച്ചു നിരോധിക്കപ്പെടാത്ത ചപലപ്രവൃത്തി പശ്ചാത്തപിപ്പിക്കുന്നത്. ആയതുകൊണ്ട്-
എല്ലാവിധം പ്രണയവും ബഹുധാ പരീക്ഷി-
ച്ചല്ലാതെ ചെയ്യരുതുപാംശു പുനർവിശേഷാൽ
വല്ലാത്ത വേഴ്ചയിതുപോലെ മനസ്സറിഞ്ഞി-
ട്ടില്ലാത്തയാളുകളിൽ വൈരമതായിടുന്നൂ.
അല്ലയോ! ഇതെന്താണ് ഈ സ്ത്രീയുടെ വാക്കിനെത്തന്നെ വിശ്വസിച്ച് എന്നെ ഇപ്രകാരം അധിക്ഷേപിക്കുന്നത്?
[ആക്ഷേപത്തോടെ]
കീഴ്മേലായി സംസാരിക്കുന്നതു നിങ്ങൾ എല്ലാവരും കേട്ടോ?
ജനനം മുതൽ ചതിയറിഞ്ഞിടാത്തയി
ജ്ജനമോതിയോരു മൊഴി സത്യമല്ല പോൽ,
തനതായ വിദ്യ പരവഞ്ചനേതി താം
പുനരഭ്യസിക്കുമവരാപ്ത വാക്കുകൾ.
അല്ലയോ സത്യവാദിൻ! നിങ്ങൾ പറയുന്നതിനെ ഞാൻ സമ്മതിച്ചു. എന്നാൽ ഈ സ്ത്രീയെ വഞ്ചിച്ചിട്ട് എന്താണിനിക്കൊരു പ്രയോജനമുള്ളത്?
ധർമ്മഭ്രംശം തന്നെ.
പൌരവന്മാരാൽ ധമ്മഭ്രംശം പ്രാർത്ഥിക്കപ്പെടുമെന്നുള്ളതു വിശ്വാസയോഗ്യമല്ലല്ലൊ.
അല്ലയോ രാജാവേ! വാഗ്വാദംകൊണ്ടു ഫലമില്ല. ഞങ്ങൾ ഗുരു പറഞ്ഞയച്ചതിൻവണ്ണം ചെയ്തു. ഇനി തിരിച്ചു പോകുന്നു.
[ആത്മഗതം]
പ്രത്യാദിഷ്ടാം കാമമക്കണ്വപുത്രീം
മത്യാമോർക്കുന്നീല ഞാൻ വേട്ടതായി,
അത്യന്താർത്തിഗ്രസ്തമാം കിന്തു ചിത്തം
സത്യം താനേ പ്രത്യയിപ്പിച്ചിടുന്നോ?
[പോയി]
ഇവനെ തൂക്കുമരത്തിൽനിന്നു താഴെ ഇറക്കി അംപാരിപ്പുറത്തു കേറ്റിയ കണക്കാക്കിച്ചെയ്തതു നല്ല കാലം തന്നെ എന്നു പറയാനുണ്ടോ?
അങ്ങുന്നേ! പൊന്നുതംപുരാന് ആ തിരുവാഴി വളരെ പ്രിയമാണെന്ന് ഈ ഇനാം കൊണ്ടു നിശ്ചയിക്കാം.
അതിന്റെ വിലയേക്കുറിച്ചല്ല തിരുമനസ്സിൽ ഗൌരവം വിചാരിച്ചതെന്നു തോന്നുന്നു. അതു തൃക്കൺപാര്‍ത്തതിനാൽ ഏതോ ഒരിഷ്ടജനത്തിന്റെ ഓര്‍മ്മ തിരുമനസ്സിൽ ജനിച്ചിരിക്കുന്നു. അതെന്താണെന്നു വച്ചാൽ തിരുമനസ്സിനു സ്വാഭാവികമായി ഗാംഭീര്യമുണ്ടെങ്കിലും ക്ഷണനേരം തൃക്കണ്ണുകൾ കണ്ണുനീരുകൊണ്ടു നിറഞ്ഞുപോയി.
എന്നാൽ അങ്ങുന്നു പൊന്നുതംപുരാന് ഒരു ഉപകാരമാണല്ലൊ ചെയ്തത്.
ഈ മീൻകൊല്ലിക്കും അതു നല്ല ഉപകാരമായല്ലൊ.
[മുക്കവനെ അസൂയയോടുകൂടി നോക്കുന്നു.]
യജമാനന്മാരേ! ഇതിൽ പാതി നിങ്ങൾക്കിരിക്കട്ടെ. എന്റെ മേൽ നിങ്ങൾക്കു നല്ല മനസ്സുണ്ടാകട്ടെ.
ജാനുകൻഅതു യുക്തമാണ്.
മുതൽപ്പേർ അരയരേ! തന്നെ ഞാൻ ഇപ്പോൾ എന്റെ ഇഷ്ടനായ ചെങ്ങാതിയാക്കിയിരിക്കുന്നു. നമ്മുടെ ഈ ആദ്യസ്റ്റേഹം ഉറപ്പിക്കുന്ന.തിനു നമുക്കൊരുമിച്ചു മദ്യപാനം ചെയ്യണം. അതുകൊണ്ട് അടുത്ത ചാരായക്കടയിലേക്കുതന്നെ പോകാം.അങ്ങനെ തന്നെ.
[എല്ലാവരും പോയി.]
[ആത്മഗതം]
ഇതു പരക്കെ പ്രസിദ്ധമായിരിക്കുന്നല്ലൊ. പിന്നെ എന്തിനു പറയാതിരിക്കുന്നു?
[പ്രകാശം]
മഹാരാജാവു ശകുന്തളയെ നിരാകരണം ചെയ്ത സംഗതി നിങ്ങൾ കേട്ടിട്ടില്ലയൊ?ഓഹോ, തിരുവാഴി കണ്ടുകിട്ടിയതുവരെയുള്ള വർത്തമാനം മഹാരാജാവിന്റെ മച്ചിനൻ തന്നെ പറഞ്ഞു കേട്ടു.
എന്നാൽ കുറച്ചു പറഞ്ഞാൽ മതിയല്ലോ. മഹാരാജാവിന് ആ തിരുവാഴി കണ്ടിട്ടു ശകുന്തളയെ രഹസ്യമായി താൻ മുൻപിൽ പരിഗ്രഹിച്ചതു സത്യം തന്നെ എന്നും അതിന്റെ ഓര്‍മ്മയില്ലാതെയാണു നിരാകരണം ചെയ്തുപോയതെന്നും സ്മരണം ഉണ്ടായതുമുതൽ കഠിനമായ പശ്ചാത്താപം ജനിച്ചിരിക്കുന്നു. എന്തെന്നാൽ,
സ്വാക്ഷിശ്രോത്രാദിഖാനാം സ്വസുഖവിമുഖതാ
രാജ്യകാര്യേഷ്വനാസ്ഥാ
സാക്ഷിത്വം ശർവരിക്കും ശയനമതിനുമേ
തസ്യ നിദ്രാക്ഷയാർത്തേഃ,
ദാക്ഷിണ്യം കൊണ്ടു വേണ്ടും മൊഴിയൊരുപൊഴു-
തന്തഃപുരേ ചൊല്ലുമപ്പോൾ
ഭൂക്ഷിത്തയ്യോ! വിലക്ഷീഭവതി മുനിസുതാ-
പേരു ചൊല്ലിസ്സമക്ഷം.
എനിക്കു വളരെവളരെ സന്തോഷം.
ഇപ്രകാരം തിരുമനസ്സിന് ഒട്ടും സ്വാസ്ഥ്യം ഇല്ലായ്കയാലാണു വസന്തോൽസവം നിഷേധിക്കപ്പെട്ടത്.
എത്രയും യുക്തം തന്നെ.
ഇങ്ങനെ എഴുന്നള്ളാം
[ചെവികൊടുത്ത്]
ഒ! മഹാരാജാവ് ഇങ്ങോട്ടേക്കുതന്നെ എഴുന്നള്ളുന്നു. നിങ്ങൾ നിങ്ങളുടെ വേലയ്ക്കു പോവിൻ.
അതു ശരിയാണ്
രാജാ
[ധ്യാനിച്ചിട്ട്]
തോഴരേ! എന്നെ രക്ഷിക്കണേ.സ്വാമീ! ഇതെന്താണ്? ഇവിടെക്കിതു യുക്തമല്ല. മഹാത്മാക്കൾ ഒരിക്കലും ദുഃഖത്തിന് അധീനന്മാരായി ഭവിക്കയില്ലല്ലോ. കൊടുങ്കാറ്റടിച്ചാലും കുന്നിളകുമോ?
തോഴരേ! മോഹാന്ധനായ ഞാൻ കാരണം കൂടാതെ നിരാകരണം ചെയ്തതിനാൽ വ്യസനാകുലയായ എന്റെ പ്രിയതമയുടെ ആ അവസ്ഥയെ വിചാരിച്ചിട്ട് എനിക്കൊരു സമാധാനം തോന്നുന്നില്ലല്ലൊ. അവളാകട്ടെ-
നിഷ്‍കൃപം ബത! നിരാകൃതാ നിജജ-
നാനുയാനമതിനുദ്യതാ
നില്ക്കയെന്നു ഗുരുതുല്യനായ ഗുരു-
ശിഷ്യനുച്ചമുരചെയ്യവേ,
ഉൽകടാശ്രു കലുഷേക്ഷണം മയി നൃ-
ശംസചേതസി ഭൃശം സതീ
നോക്കി നിന്നതു ദഹത്യഹോ! ഗരള-
ദഗ്ധശല്യമതുപോലെ മാം.
അഹോ! സ്വാർത്ഥം എല്ലാവക്കും വലുതു തന്നെ. ഇദ്ദേഹത്തിന്റെ ഇപ്രകാരമുള്ള വ്യസനവും എനിക്കു സന്തോഷത്തെ ജനിപ്പിക്കുന്നു.
ആകാശസഞ്ചാരികളായ യക്ഷഗന്ധർവ്വാദികളിൽ ആരെങ്കിലും തത്രഭവതിയെ കൊണ്ടുപൊയ്ക്കളഞ്ഞിരിക്കുമെന്ന് എനിക്കൊരൂഹം തോന്നുന്നു.
പതിവ്രതയായ അവളെ മറെറാരുത്തൻ തൊടുന്നതിനുദ്യോഗിക്കുമോ? മേനകയെന്ന അപ്സരസ്ത്രീയാണ് അവളെ പ്രസവി
ചിത്രകർമ്മണി ചേർത്തിടാം കൃത്രിമപ്രഭ മൂർത്തിഷു,
അത്ര തൽഗാത്രലാവണ്യമെത്രയും ലേശമാത്രമേ
പശ്ചാത്താപം ഹേതുവായിട്ട് ഏറ്റവും പ്രബലീഭവിച്ചിരിക്കുന്ന തന്റെ അനുരാഗത്തിനും തനിക്കു ചിത്രമെഴുത്തിലുള്ള നൈപുണ്യത്തെക്കുറിച്ച് അഹങ്കാരമില്ലാത്തതിനും അനുരൂപമായിട്ടാണ് ഇപ്പോൾ ഇദ്ദേഹം പറഞ്ഞത്.
സ്വാമീ! ഇതിൽ മൂന്നു പേരെ കാണുന്നല്ലൊ. എല്ലാവരും പ്രിയദർശനമാരായിരിക്കുന്നു. തത്രഭവതി ശകുന്തള ഏതാണ് ?
ഈ വിഡ്ഢിക്കു ശകുന്തളയുടെ രൂപം തിരിച്ചറിയാൻ വഹിയായെങ്കിൽ ഇയാൾക്കു കണ്ണുകൊണ്ടു ഫലമെന്ത്?
തനിക്കേതെന്നാണു തോന്നുന്നത്?
എനിക്കു തോന്നുന്നതു കെട്ടഴിഞ്ഞിരിക്കുന്നതും ഉള്ളിലിരുന്ന മാല വെളിയിലേക്കു പുറപ്പെട്ടിരിക്കുന്നതുമായ തലമുടിയോടും വിയർപ്പുതുള്ളികൾ അങ്കുരിച്ചിരിക്കുന്നതായ മുഖത്തോടും തോളുകള്‍ ഏററവും തളർന്നു താണിരിക്കുന്നവയായ ഭുജങ്ങളോടുംകൂടി തൽക്കാലം വെള്ളം ഒഴിച്ചിട്ടു തളിരുകൾ നനഞ്ഞു ശോഭിക്കുന്ന മാവിന്റെ വശത്തായിട്ടു കുറഞ്ഞൊന്നു ക്ഷീണിച്ചതുപോലെ എഴുതിയിരിക്കുന്നതു തത്രഭവതി ശകുന്തള എന്നും മറ്റവർ രണ്ടുപേരും സഖിമാർ എന്നും ആണ്.
മാഢവ്യൻ മൂഢനല്ല, എന്റെ അനുരാഗനിമിത്തങ്ങളായ പ്രത്യേകകചിഹ്നങ്ങളും ശകുന്തളയുടെ ആകൃതിയിൽ കാണുന്നുണ്ട്.
സ്വിന്നമായ വിരലിന്റെ പാടിതാ
ഭിന്നവർണ്ണമുപരേഖമീക്ഷ്യതേ,
വർണ്ണകോച്ശ്വസിതഹേതുഭൂതമായ്
കണ്ണുനീർ കവിളിൽനിന്നു വീണതും.
ഇദ്ദേഹത്തിന്റെ ഈ വിരഹതാപം പൂർവാപരവിരുദ്ധമായി വിലക്ഷണമായിരിക്കുന്നു.
തോഴരേ! ഞാൻ ഒരു സമയവും ആശ്വാസമില്ലാതെ ഇങ്ങനെ ദുഃഖിക്കേണ്ടിയിരിക്കുന്നല്ലൊ.
വിനാ നിദ്രാമസാധ്യം മേ
കിനാവിൽ തൽസമാഗമം,
അനാരതാശ്രുഭിശ്ചിത്രേഽ
പ്യനാപ്യം തദ്വിലോകനം.
രാജാവ് ശകുന്തളയെ നിരാകരിച്ചതിന് ഇപ്പോൾ അനുഭവിക്കുന്ന അവസ്ഥ വേണ്ടുവോളം പരിഹാരമായി. ഞാൻ പ്രത്യക്ഷമായിട്ടു കാണുന്നല്ലൊ.
[പ്രവേശിച്ച്]
മഹാരാജാവ് സർവോൽകർഷേണ വർത്തിച്ചാലും. അടിയൻ ചായപ്പെട്ടി എടുത്തുകൊണ്ട് ഇങ്ങോട്ടേയ്ക്കു പുറപ്പെട്ടു.
എന്നിട്ടോ?
ഇടയ്ക്കു വസുമതിയമ്മ തരളികയോടുകൂടി വന്ന് അതിനെ കണ്ട് അടിയന്റെ കയ്യിൽ നിന്നും പടിച്ചു പറിച്ച് 'ഞാൻ തന്നെ തൃക്കയ്യിൽ കൊണ്ടുചെന്നു കൊടുക്കാം' എന്നുത്തരവായി.
നിന്നെ വിട്ടേച്ചതു ഭാഗ്യം തന്നെ.
അമ്മയുടെ ഏത്താപ്പ് ചെടിയിൽ തടഞ്ഞതിനെ തരളിക വിടീച്ചുംകൊണ്ടിരുന്ന തരം നോക്കി ഞാൻ ഓടിപ്പോന്നു.
തോഴരേ! എന്റെ പ്രീതിഭാവനകൊണ്ട് വസുമതി ഗർവിതയിരിക്കയാണ്. ഇങ്ങോട്ടു കടന്നു വന്നേക്കും. താൻ ഈ ചിത്രത്ത സൂക്ഷിക്കണം.
[മേൽപൊട്ടേക്കു പോയി അന്തർധാനം ചെയ്യുന്നു.]
അയ്യോ! കൊല്ലരുതേ കൊല്ലരുതേ!
[മൂർച്ഛ വിട്ട് എഴുനേറ്റ്]
[ചെവി കൊടുത്ത്]
അതു മാഢവ്യന്റെ നിലവിളിയാണെന്നു തോന്നുന്നല്ലൊ.
ആര്യമാഢവ്യനെ ശകുന്തളാദേവിയുടെ ചിത്രപടത്തോടുകൂടി വസുമതിയമ്മയുടെ ദാസിമാരായ തരളിക മുതൽപേർ പിടികൂടിയെന്നു തോന്നുന്നു.
ചതുരികേ! മാഢവ്യനെ ഉപദ്രവിക്കരുതെന്നു ഞാൻ പറഞ്ഞിരിക്കുന്നപ്രകാരം വസുമതിയോടു ചെന്നു പറ.
[സംഭ്രമത്തോടു കൂടി പ്രവേശിച്ച് ]
ഇതാ തിരുമനസ്സിലേ തോഴരേ കഴുത്തിൽ പിടിച്ചു ഞെക്കിക്കൊല്ലാൻ ഭാവിക്കുന്നു. വേഗത്തിൽ രക്ഷിക്കണേ!
ആരാണിങ്ങനെ ദുസ്സാമർത്ഥ്യം കാണിക്കുന്നത്?
പൊന്നുതിരുമേനീ! മനുഷ്യർക്കു കാണാൻ വയ്യാത്ത വല്ല ഭൂതമോ മറ്റോ ആയിരിക്കണം. അദ്ദേഹത്തിനെ കഴുത്തിൽ പിടിച്ചു തൂക്കി മേഘമാളികയുടെ മുകപ്പിന്റെ മുകളിൽ കൊണ്ടുപോയിരിക്കുന്നു.
[എഴുന്നേറ്റ്]
എന്റെ ഗൃഹവും ഭൂതങ്ങളാൽ ആക്രമിക്കപ്പെടുന്നോ? അഥവാ,
അനവഹിതതമൂലം തെറ്റെനിക്കെന്തുമാത്രം
ദിനമനു വരുമാറുണ്ടെന്നു ഞാനേ ന ജാനേ,
[ആകാശമാർഗ്ഗേണ രഥാരൂഢനായി രാജാവും മാതലിയും പ്രവേശിക്കുന്നു.]
മാതലീ! ഞാൻ മഹേന്ദ്രന്റെ ശാസനയെ അനുഷ്ഠിച്ചു എങ്കിലും അദ്ദേഹം എന്നെ സൽകരിച്ചതിന്റെ അവസ്ഥ വിചാരിക്കുമ്പോൾ അതിനു തക്കവണ്ണം അദ്ദേഹത്തിന് എന്നെക്കൊണ് ഒരുപയോഗവും ഉണ്ടായില്ലെന്നുതന്നെ ഞാൻ നിശ്ചയിക്കുന്നു.
[ചിരിച്ചുംകൊണ്ട്]
രാജാവേ! നിങ്ങൾക്കു രണ്ടു പേർക്കും ഇതിൽ മനസ്സിന് അതൃപ്തി തന്നെ. എന്തെന്നാൽ-
ക്ഷിതിപ!ത്വമാദ്യുപകൃതം മരുത്വതഃ
പ്രതിപത്തിയോർത്തു ലഘുവെന്നു മന്യസേ,
അതിവിസ്മിതസ്ത്വദപദാനതോർഹണാം
മതിയായതായ് ന ഗണയത്യസാവപി
മാതലീ! അങ്ങനെ പറയരുത്. എന്നെ യാത്ര പറഞ്ഞയച്ച സമയത്തുണ്ടായ സൽക്കാരം മനോരഥങ്ങൾക്കും വിഷയമല്ലാത്ത വിധത്തിലായിരുന്നല്ലൊ. സകലദേവന്മാരും കൂടി നിന്നിരുന്ന സുധർമ്മയിൽ എന്നെ അർദ്ധാസനത്തിൽ ഉപവേശിപ്പിച്ചിരിക്കവേ-
അരികിലുദിതാകാംക്ഷം നില്ക്കും ജയന്തമുദീക്ഷ്യ തം
പരിചൊടു ചിരിച്ചാമൃഷ്ടോരഃസ്ഫുരദ്ധരിചന്ദനം,
പരിമളഭരാമന്ദം മന്ദാരമാല്യമെടുത്തുടൻ
ഹരി മമ ഗളേ ചേർത്താനോർത്താലിതിൽ പരമെന്തഹോ?
ദേവരാജങ്കൽ നിന്ന് എന്തൊരു സൽക്കാരത്തിനാണ് ഇവിടെക്കു യോഗ്യതയില്ലാത്തത്? ഓര്‍ത്തു നോക്കുക തന്നെ.
രണ്ടു കൊണ്ടസുരകണ്ടകരറ്റി-
ണ്ടർകോനു ദിവി സൌഖ്യമഖണ്ഡം,
അതികൃച്ശ്രതപസ്സോടുകൂടിയ ഇദ്ദേഹത്തിനായിക്കൊണ്ടു നമസ്ക്കാരം
[കടിഞ്ഞാൺ അമർത്തീട്ട്]
നാം അദിതിദേവിയാൽ നട്ടു വളർത്തപ്പെട്ട മന്ദാരവൃക്ഷങ്ങളോടുകൂടിയ കശ്യപപ്രജാപതിയുടെ ആശ്രമത്തെ പ്രവേശിച്ചിരിക്കുന്നു.
ഇതു സ്വർഗ്ഗത്തെക്കാളും അധികതരമായ സകലേന്ദ്രിയസൌഖ്യത്തെ ജനിപ്പിക്കുന്ന ദിവ്യസ്ഥലമായിരിക്കുന്നു. എനിക്ക് അമൃതമയമായ ഒരു കയത്തിൽ മുങ്ങിയതുപോലെയുള്ള നിർവൃതി തോന്നുന്നു.
[രഥത്തെ നിറുത്തീട്ട്]
എന്നാൽ ഇറങ്ങാം.
[ഇറങ്ങീട്ട്]
മാതലി എന്താണു ഭാവിക്കുന്നത്?
രഥത്തെ ഞാൻ ഉറപ്പിച്ചു നിറുത്തി. ഇതാ ഞാനും ഇറങ്ങുന്നു.
[അപ്രകാരം ചെയ്തിട്ട്]
ഇതാ ഇങ്ങനെ വരാം.
[ചുറ്റി നടന്നുംകൊണ്ട്]
ഇതാ മഹാത്മാക്കളായ ഋഷിമാരുടെ തപോവനപ്രദേശങ്ങളെ നോക്കിക്കണ്ടാലും.
ഇവയെ കണ്ടു വിസ്മയിക്കുന്നു.
സാനന്ദം വായുനാ ജീവനമമരതരു-
വ്രാതവത്താം വനത്തിൽ
സ്നാനം ധർമ്മാർത്ഥമായ് കാഞ്ചനകമലരജഃ-
പിംഗഭാസ്സാം പയസ്സിൽ,
ധ്യാനം വജ്രാദിരത്നത്തറകളിലരികിൽ
സംയമസ്സ്വർവധൂനാം
സ്ഥാനം മുന്യന്തരൈരീപ്സിതമിതു തപസാ-
തന്വതേഽമീ തപോഽത്ര
മഹാത്മാക്കളുടെ പ്രാർത്ഥന ഉത്തരോത്തരം ഉൽകൃഷ്ടശ്രേയസ്സിനെക്കുറിച്ചാണല്ലോ.
[ആകാശത്തിൽ ലക്ഷ്യം ബന്ധിച്ചിട്ട്]
അല്ലയോ വൃദ്ധശാകല്യാ!
[ചിരിച്ചുംകൊണ്ട്]
[അടുക്കൽചെന്ന്]
അല്ലയോ മഹർഷിപുത്രാ!
ഏവം തപോവനവിരുദ്ധമുദഗ്രമായ
ഭാവം കലർന്നു തവ ജന്മദനാം മുനീന്ദ്രം,
സാവദ്യനാക്കരുതു സത്വഗുണപ്രധാനം
നീ വൽസ! ചന്ദനമിവാസിതസർപ്പശാബാ
ഈ കുട്ടി മഹർഷിപുത്രനല്ല.
ആകൃതിക്കു ശരിയായ വ്യാപാരം കൊണ്ടുതന്നെ അതറിയാം. എങ്കിലും സ്ഥലവിശേഷത്തെ വിചാരിച്ച് അങ്ങനെ ഊഹിച്ചതാണ്.
[താപസി അപേക്ഷിച്ച പോലെ ചെയ്തുംകൊണ്ട് ബാലന്റെ സ്പർശസുഖത്തെ അനുഭവിച്ച് ആത്മഗതം.
ഹന്ത! കസ്യാപ്യസൌ നന്ദനോ മേ സുഖം
തന്തനീത്യംഗസംഗത്തിനാലീദൃശം,
എന്തനന്തം പുനസ്സൌഖ്യമുണ്ടായിടും
തന്തയാകും മഹാധന്യനാം ദേഹിനഃ?
[രണ്ടു പേരെയും സൂക്ഷിച്ചു നോക്കീട്ട്]
ആശ്ചര്യം! ആശ്ചര്യം!
എന്താണ്?
ഈ കുട്ടിയുടെയും ഭവാന്റെയും ആകൃതിസാദൃശ്യം കണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു. അതുമാത്രമല്ല ഭവാനെ ഇതിനു മുൻപിൽ കണ്ടു പരിചയമില്ലെങ്കിലും ഈ ബാലൻ അനുകൂലനായിത്തന്നെ ഇരിക്കുന്നല്ലൊ.
[ബാലനെ ലാളിച്ചുംകൊണ്ട്]
ആര്യേ! ഈ ബാലൻ മുനികുമാരനല്ലെങ്കിൽ പിന്നെ ഏതുവംശത്തിൽ ജനിച്ചവനാണ്?
ഇവൻ പൂരുവംശത്തിൽ ജനിച്ചവനാണ്.
[പശ്ചാത്താപവിവർണ്ണനായ രാജാവിനെ കണ്ട്]
എന്റെ ഭർത്താവിനെപ്പോലെ ഇരിക്കുന്നില്ലല്ലോ. പിന്നെ ഇതാരാണ് രക്ഷൌധിയോടു കൂടാതിരിക്കുന്ന എന്റെ കുഞ്ഞിനെ ശരീരസംസർഗ്ഗംകൊണ്ടു ദുഷിപ്പിക്കുന്നത്?
[അമ്മയുടെ അടുക്കൽ ചെന്ന്]
അമ്മേ! ഇതാ ആരോ ഒരാൾ എന്നെ മകനെന്നു പറഞ്ഞ് ആലിംഗനം ചെയ്യുന്നു.
എന്റെ പ്രാണവല്ലഭേ! ഞാൻ ഭവതിയിൽ പ്രവർത്തിച്ച ക്രൗര്യവും അനുകൂലപരിണാമമായി തീർന്നല്ലോ. ഇപ്പോൾ ഭവതി എന്നെ ഭർത്താവെന്ന് ഓർമ്മിച്ചറിയണമെന്നു ഞാൻ പ്രാർത്ഥിക്കുന്നു.
[ആത്മഗതം]
ഹൃദയമേ! സമാശ്വസിക്ക് സമാശ്വസിക്ക് . ദൈവം മത്സരത്തെ വിട്ട് എന്റെ മേൽ ദയ ചെയ്തു എന്നു തോന്നുന്നു. ഇതെന്റെ ഭത്താവു തന്നെ.
മോഹതമസ്സകന്നു വിശദാശയനാം മമ നീ-
ഗേഹിനി! സമ്മുഖോപഗതയായധുനാ വിധിനാ,
മോഹനഗാത്രീ! ശീതമഹസോ ഗ്രഹണവസിതൌ
രോഹിണിയെന്നപോൽ സപദി യോഗമുപേതവതീ.
ആര്യപുത്രൻ ജയിച്ചാലും-
[ബാഷ്പോൽഗമം ഹേതുവായിട്ട് മദ്ധ്യേ തൊണ്ടയിടറി വിരമിക്കുന്നു.]
സുന്ദരീ!
സ്ഫീതവാൽസല്യമാം തേ ജയാശംസനം
ജാതമാമശ്രുരോധാൽ തടഞ്ഞെങ്കിലും
കാതരാക്ഷീ! ജയിച്ചേനതാംബൂലതാ-
ശ്വേതരക്താധരം നിൻമുഖം കാൺകയാൽ.
കുഞ്ഞേ! ഭർത്താവിനു ബഹുമതയായി ഭവിച്ചാലും. നിന്റെ പുത്രൻ ദീർഘായുസ്സോടു കൂടിയിരുന്നു രണ്ടു വംശത്തിലേക്കും സന്തോഷകരനായി ഭവിക്കട്ടെ. ഇരിക്കിൻ.
[എല്ലാവരും കശ്യപന് അഭിമുഖമായി ഇരിക്കുന്നു.]
[എല്ലാവരേയും പ്രത്യേകം നോക്കീട്ട്]
ശുദ്ധാ ഭവൽപത്നിയപത്യരത്നം
സിദ്ധാഭിലാഷസ്ത്വമപീഹ ദിഷ്ട്യാ,
ശ്രദ്ധാ ച വിത്തം ച വിധിശ്ച മൂന്നു
മദ്ധാ സമം ചേർന്നതുപോലെയായി.
ഭഗവാനേ! ഭവദനുഗ്രഹത്തിന്റെ അന്യാദൃശമഹിമാവിനാൽ എനിക്ക് അഭീഷ്ടലാഭം മുൻപിലും ഭവദ്ദർശനം തദനന്തരവുമായി സംഭവിച്ചിരിക്കുന്നു. ഭഗവാൻ ഓർത്തു കണ്ടാലും,
പൂ മുന്നമുണ്ടാം തദനന്തരം ഫലം
ജീമൂതജാലം പ്രഥമം തതോ ജലം,
സാമാന്യമട്ടിങ്ങനെ ഹേതു കാര്യയോ-
ശ്ശ്രീമൽപ്രസാദസ്യ തു മുൻപു സമ്പദഃ
ഇങ്ങനെയാണു ലോകഗുരുക്കളുടെ പ്രസാദവൈഭവം.
ഭഗവാനേ! നിന്തിരുവടിയുടെ ആജ്ഞാകരിയായ ഇവളെ ഞാൻ ഗാന്ധർവവിധിയായി വിവാഹം ചെയ്തതിന്റെ ശേഷം കുറച്ചു നാൾ കഴിഞ്ഞിട്ടു ബന്ധുക്കൾ എന്റെ സമീപത്തു കൂട്ടിച്ചു കൊണ്ടുവന്നപ്പോൾ ഓർമ്മകേടുകൊണ്ടു സ്വീകരിക്കാതിരുന്നതിനാൽ ഞാൻ നിന്തിരുവടിയുടെ സഗോത്രനായ കണ്വമഹർഷിക്കു വലുതായ അപരാധം ചെയ്തുപോയി. പിന്നീട് ഈ മോതിരം കണ്ടിട്ട് ഇവളെ മുൻപിൽ വിവാഹം ചെയ്തതിന്റെ ഓർമ്മയുണ്ടായി. ഇതെനിക്ക് ആശ്ചര്യമായിത്തോന്നുന്നു.
പ്രത്യക്ഷമായൊരു ഗജം വഴി പോകുമപ്പോൾ
സത്യത്വശങ്കയതിനെ പ്രതി പൂണ്ടൊരുത്തൻ,
പ്രത്യേതി തച്ചരണമുദ്രകൾ കണ്ടു പശ്ചാ-
ദിത്യേവമേവ മനസോഽജനി മേ വികാരഃ.
ഭഗവാനേ! യഥാശക്തി ശ്രേയസ്സിനായിക്കൊണ്ടു പ്രയത്നം ചെയ്യാം.
മകനേ! ഇനിയും നിനക്കെന്തു പ്രിയത്തെയാണു ഞാൻ ചെയ്യേണ്ടത്?
ഭഗവാന്റെ അനുഗ്രഹത്താൽ എനിക്കു സർവപ്രിയവും സിദ്ധിച്ചു. ഇനിയും നിന്തിരുവടി അനുഗ്രഹിക്കുന്നതിന് ഇച്ഛിക്കുന്നു എങ്കിൽ ഇപ്രകാരം ഭവിക്കട്ടെ.
ഭരതവാക്യം.
നന്മയോടരശനെപ്പൊഴും ജനഹി-
തൈകതാനത ഭവിക്കണം
സന്മനോഹരസരസ്വതിക്കു മഹി-
മാവനല്പമുളവാകണം,
ജന്മമൃത്യുമയമായൊരാമയമ-
കറ്റി മോക്ഷമരുളീടണം
ചിന്മയൻ മമ ച നീലലോഹിതന-
മേയശക്തിധരനാത്മഭൂഃ.
[എല്ലാവരും പോയി.]
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️