രസികരഞ്ജിനിയില് കൊ.വ. 1079 ധനു
ഉൾക്കൊള്ളുന്നചരാചരങ്ങളഖിലംതാനേവഹിച്ചാസ്ഥയാ ദിക്കൊക്കെ കുഴലൂതി യങ്ങിനെ മയക്കിക്കൊണ്ടു മന്ദേതരം! മുക്കാൽനാഴികകൊണ്ടുമൂന്നുലകിലും ചുറ്റുന്ന തീവണ്ടിയ ല്ലായ്കിൽപൂമകൾ പുൾകിടും കടൻ നിറൻ കണ്ണൻ കടാക്ഷിക്കണം!
മുന്നിൽക്കാത്തമരുന്നവർക്കു നിലപോലോരോപദം നൽകിയും തന്നെക്കാണുമവർക്കനന്തരമനന്താനന്ദമുണ്ടാക്കിയും മന്നൊക്കെപ്പരിപൂർണ്ണമായിയുമെഴും തീവണ്ടിയല്ലായ്കിലാ ക്കന്നക്കാറൊളിവർണ്ണനുണ്ണിയനിശം നമ്മേ കടാക്ഷിക്കണം.
തിയ്യുംവെള്ളവുമെപ്പൊഴും തലയിണ്ടുമ്പാച്ചിമട്ടിൽപരം പയ്യെപ്പേച്ചുപറഞ്ഞു ചുറ്റുമണയും ഭൂതങ്ങളോടും സദാ! മെയ്യിൽ ഭോഗികളെദ്ധരിച്ചണയുമീ ത്തീവണ്ടിയല്ലെങ്കിലോ പ്പീയ്യൂഷാശികൾ കൈതൊഴും പുരഹരൻ നമ്മേ കടാക്ഷിക്കണം.
സന്തോഷം ജനതക്കു ചേർത്തവരിൽനിന്നർത്ഥം വഹിക്കുംഗുണം ചിന്തിച്ചാലതിരില്ലയെന്തുപറവൂ ദേശാന്തരത്തിങ്കലും എന്തന്നില്ലൊരു സമ്മതം കലരുമീത്തീവണ്ടിയല്ലെങ്കിലാ സ്സന്താനോപമനായമാടനൃവരൻ നിത്യം ജയിക്കുന്നുതേ
ആർക്കും സ്വാധീനമില്ലാത്തൊരുനില യരികിൽ തീറ്റതള്ളുന്നപാപ്പാൻ മാർക്കുംനേരേമരുങ്ങില്ലരനിമിഷമനങ്ങാതെ നില്ക്കില്ലപിന്നെ നേർക്കെത്തും വസ്തുവെന്തെങ്കിലുമതുപൊടി പാറ്റീട്ടു ശബ്ദിച്ചുചേരു ന്നൂക്കൻതീവണ്ടിപക്ഷേമദകരിയഥവാമത്തനെന്നും ജയിക്കും.